image

19 July 2024 3:40 AM GMT

World

മലേഷ്യയില്‍ ബസ്മതി അരിയുടെ ആവശ്യം വര്‍ധിക്കുന്നു

MyFin Desk

malaysia wants india to ease export ban
X

Summary

  • ഓയില്‍ പാം കൃഷി ഇന്ത്യയില്‍ വിജയപ്പിക്കുന്നതിന് വിത്തുകളും സാങ്കേതികവിദ്യയും പങ്കിടാമെന്ന് മലേഷ്യ
  • ഇന്ത്യ ഇറക്കുമതിചെയ്യുന്നത് ഏകദേശം 9.5-10 ദശലക്ഷം ടണ്‍ പാമോയില്‍
  • മലേഷ്യയില്‍ ബസ്മതി അരിയുടെ ആവശ്യം വര്‍ധിക്കുന്നു


അവശ്യ വസ്തുക്കളുടെ കയറ്റുമതി നിരോധനം ഇന്ത്യ ലഘൂകരിക്കണമെന്ന് മലേഷ്യ. അരി, പഞ്ചസാര, ഉള്ളി തുടങ്ങിയവ മലേഷ്യക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അതിനാല്‍ അവശ്യവസ്തുക്കള്‍ക്കായി മലേഷ്യക്ക് ഒരു പ്രത്യേക സംവിധാനം ഒരുക്കണമെന്ന് പ്ലാന്റേഷന്‍ മന്ത്രി ദത്തൂക് സെരി ജോഹാരി ബിന്‍ അബ്ദുള്‍ ഗനി പറഞ്ഞു.

മലേഷ്യയുടെ ആഭ്യന്തര ഉല്‍പ്പാദനം അവരുടെ ആവശ്യത്തിന്റെ 65 ശതമാനം മാത്രമാണ് നിറവേറ്റുന്നത്. അതേസമയം ബസ്മതി അരിയുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. മൊത്തത്തിലുള്ള നിരോധനം ഉണ്ടെങ്കിലും ഇന്ത്യയ്ക്ക് മലേഷ്യയ്ക്ക് കുറച്ച് അളവ് അനുവദിക്കാന്‍ കഴിയുമെന്ന് ഗനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, ഭക്ഷ്യ എണ്ണകള്‍-ഓയില്‍ പാം സംബന്ധിച്ച ഇന്ത്യയുടെ ദേശീയ ദൗത്യം വിജയിപ്പിക്കുന്നതിന് വൈദഗ്ധ്യവും വിത്തുകളും സാങ്കേതികവിദ്യയും പങ്കിടാനുള്ള തന്റെ രാജ്യത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

2032-33 ഓടെ ഏകദേശം 2.8-3.0 ദശലക്ഷം ടണ്‍ പാമോയില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അത്രയും തുക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകള്‍ നട്ട 8,000-10,000 ഹെക്ടര്‍ വലിപ്പമുള്ള ഓയില്‍ പാം എസ്റ്റേറ്റുകള്‍ മികച്ച ഫലം ലഭിക്കാന്‍ ആവശ്യമാണെന്ന് ഗനി പറഞ്ഞു. മലേഷ്യയ്ക്കൊപ്പം ഇന്തോനേഷ്യയാണ് ഇന്ത്യയിലേക്ക് പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ പാമോയില്‍ വിതരണം ചെയ്യുന്നത്.

ശരാശരി ഇന്ത്യ ആഭ്യന്തര ഉപഭോഗത്തിനായി ഏകദേശം 9.5-10 ദശലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നു, അതില്‍ മലേഷ്യ ഏകദേശം 3 ദശലക്ഷം ടണ്‍ സംഭാവന ചെയ്യുന്നു. ബാക്കിയുള്ളത് ഇന്തോനേഷ്യയില്‍ നിന്നാണ്. ഏകദേശം 18-19 ദശലക്ഷം ടണ്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും മിച്ചമായതിനാല്‍ മലേഷ്യ ഇന്ത്യയ്ക്ക് പാമോയില്‍ നല്‍കുന്നത് തുടരുമെന്ന് ഗനി പറഞ്ഞു.

ഇന്ത്യയുടെ പാം ഓയില്‍ ദൗത്യത്തില്‍ മലേഷ്യന്‍ കമ്പനികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഞങ്ങള്‍ക്കുണ്ട്, ഗനി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വെജിറ്റബിള്‍ ഓയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (ഐവിപിഎ) വാര്‍ഷിക സമ്മേളനത്തിലും അദ്ദേഹം സംസാരിച്ചു.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക വില നിയന്ത്രിക്കാന്‍ 2023-ല്‍ അരിയുടെയും ഉള്ളിയുടെയും കയറ്റുമതി ഇന്ത്യ നിയന്ത്രിച്ചിരുന്നു. അരി ഉള്‍പ്പെടെയുള്ള ചില ചരക്കുകളുടെ കയറ്റുമതി നിരോധനത്തെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തിയിട്ടുണ്ട്.

മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പാമോയില്‍ സുസ്ഥിര സ്രോതസ്സുകളിലൂടെയാണ് ഉത്പാദിപ്പിക്കുന്നതെന്നും ഗനി പറഞ്ഞു. പാമോയില്‍ വളരെ കാര്യക്ഷമമായ എണ്ണയാണ്. കാരണം, ഒരു ഹെക്ടര്‍ സോയാബീനില്‍ നിന്ന് 0.5 ടണ്‍ എണ്ണയും ഒരു ഹെക്ടര്‍ റാപ്‌സീഡില്‍ നിന്നോ സൂര്യകാന്തി വിത്തില്‍ നിന്നോ 0.8-0.9 ടണ്‍ എണ്ണയും ലഭിക്കുമ്പോള്‍ ഒരു ഹെക്ടര്‍ ഓയില്‍ ഈന്തപ്പന തോട്ടത്തില്‍നിന്നും നിന്ന് 3.3 ടണ്‍ എണ്ണ ലഭിക്കുന്നു.

മലേഷ്യന്‍ ഈന്തപ്പനത്തോട്ടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാതിയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തോട്ടങ്ങള്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കണമെന്നതാണ് പുതിയ ചട്ടങ്ങള്‍ക്ക് കീഴിലുള്ള പ്രധാന ആവശ്യങ്ങളിലൊന്ന് എന്ന് ഗനി പറഞ്ഞു. ഓര്‍ഡറുകള്‍ ലംഘിച്ചതിന് കമ്പനികളെ കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.