3 Feb 2024 8:35 AM
Summary
- കൊച്ചി ഇൻഫോപാർക്കിലാണ് ക്യാമ്പസ് ആരംഭിക്കുന്നത്
- 3000 ഐടി പ്രൊഫഷണലുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാം
- ഈ വർഷം 1000 പേരെ നിയമിക്കും
തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അടുത്തുതന്നെ ആരംഭിക്കും.
ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ 4.2 ഏക്കറില്‍ 14 നിലകളില്‍ 3.2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തില്‍ 3000 ഐടി പ്രൊഫഷണലുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാം.
ഐബിഎസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസാണിത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് ആദ്യത്തേത്.
വ്യോമ, കപ്പൽ ഗതാഗത, യാത്രാമേഖലകൾക്ക് ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ നൽകുന്ന ആഗോള വമ്പനാണ് ഐബിഎസ്. 35 രാജ്യങ്ങളിൽ 5,000 ലധികം പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു.
തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. വിദേശത്ത് അമേരിക്ക, കാനഡ, ബ്രസീൽ, യു കെ , ജർമ്മനി, യുഎഇ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഓഫീസുകൾ.
അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കൊച്ചി ഇന്‍ഫോപാർക്ക് ക്യാമ്പസിൽ തുടക്കത്തിൽ ആയിരം പേർ ജോലി ചെയ്യും. ഈ വർഷം ആയിരം പേരെക്കൂടി നിയമിക്കുമെന്ന് ഐബിഎസ് ചെയർമാൻ വി.കെ മാത്യൂസ് അറിയിച്ചു.