ആഭരണ കയറ്റുമതി; വേസ്റ്റേജ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി

  • പാഴാക്കല്‍ മാനദണ്ഡങ്ങള്‍ ആഭരണ നിര്‍മ്മാണ പ്രക്രിയയില്‍ നഷ്ടപ്പെടുന്ന ലോഹങ്ങളുടെ പരിധിയെ സൂചിപ്പിക്കുന്നു
  • മുമ്പ് ഇത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ വ്യവസായമേഖല ആശങ്ക പ്രകടിപ്പിച്ചിരുന്നു
  • ഇതിനെത്തുടര്‍ന്ന് നിയമങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു

Update: 2024-08-30 02:56 GMT

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് അനുവദനീയമായ പാഴാക്കലുമായി ബന്ധപ്പെട്ട പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

പാഴാക്കല്‍ മാനദണ്ഡങ്ങള്‍ ആഭരണ നിര്‍മ്മാണ പ്രക്രിയയില്‍ നഷ്ടപ്പെടുന്ന സ്വര്‍ണത്തിന്റെയോ മറ്റ് വിലയേറിയ ലോഹങ്ങളുടെയോ പരിധിയെ സൂചിപ്പിക്കുന്നു. കട്ടിംഗ്, ഷേപ്പ്, പോളിഷിംഗ്, ഫിനിഷിംഗ്, ഉരുകല്‍ എന്നിവയ്ക്കിടെ സ്വര്‍ണം പാഴായിപ്പോകും.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഒരു ആശയവിനിമയത്തില്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയോട് ഈ ട്രേഡ് നോട്ടീസ് ഇഷ്യു ചെയ്ത തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവരുടെ ഇന്‍പുട്ടുകള്‍/അഭിപ്രായങ്ങള്‍ മാനദണ്ഡ കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

മെയ് ആദ്യം, സര്‍ക്കാര്‍ ഈ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വ്യവസായം അവരുടെ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. അതിനുശേഷം, ഡിജിഎഫ്ടി ആ മാനദണ്ഡങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന് രത്‌ന, ആഭരണ കയറ്റുമതിക്കാര്‍ ആരോപിച്ചിരുന്നു.

കയറ്റുമതി ആവശ്യങ്ങള്‍ക്കായി ഒരു യൂണിറ്റ് ഔട്ട്പുട്ട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഇന്‍പുട്ട്/ഇന്‍പുട്ടുകളുടെ അളവ് നിര്‍വചിക്കുന്ന നിയമങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട്-ഔട്ട്പുട്ട് മാനദണ്ഡങ്ങള്‍.

ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ്, കെമിക്കല്‍, മത്സ്യം, സമുദ്രോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, പ്ലാസ്റ്റിക്, തുകല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍പുട്ട് ഔട്ട്പുട്ട് മാനദണ്ഡങ്ങള്‍ ബാധകമാണ്.

Tags:    

Similar News