നേരിട്ടും അല്ലാതെയും 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വിഴിഞ്ഞം തുറമുഖം

  • അന്താരാഷ്ട്ര വ്യാപാര പാതകളില്‍ നിര്‍ണായക സ്ഥാനം പിടിക്കാന്‍ ഒരുങ്ങി വിഴിഞ്ഞം തുറമുഖം
  • 2028-29 ഓടെ 5,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരണ്‍ അദാനി
  • ലോകത്തിലെ ഏറ്റവും സാങ്കേതികമായി അത്യാധുനിക ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടുകളിലൊന്നായി വിഴിഞ്ഞം മാറും
;

Update: 2024-07-12 09:39 GMT
vizhinjam port creating 2,000 direct and indirect jobs
  • whatsapp icon

അന്താരാഷ്ട്ര വ്യാപാര പാതകളില്‍ നിര്‍ണായക സ്ഥാനം പിടിക്കാന്‍ ഒരുങ്ങി വിഴിഞ്ഞം തുറമുഖം. 'സാന്‍ ഫെര്‍ണാണ്ടോ' മദര്‍ഷിപ്പ് വെള്ളിയാഴ്ച പുതിയ തുറമുഖത്ത് എത്തിയതോടെ ഇന്ത്യയുടെ സമുദ്ര വ്യവസായത്തിലെ ചരിത്ര ദിനം അടയാളപ്പെടുത്തി.

ഇന്ത്യയുടെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലും ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖവുമായ വിഴിഞ്ഞം പോര്‍ട്ട്, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. തുറമുഖത്തിന്റെ അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ച് സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ അത്യാധുനിക മുന്ദ്ര തുറമുഖം ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും ഈ സാങ്കേതികവിദ്യകളില്ല. ഇതിനകം വിഴിഞ്ഞത്ത് സ്ഥാപിച്ചത് ദക്ഷിണേഷ്യയിലെ ഏറ്റവും നൂതനമായ കണ്ടെയ്നര്‍ കൈകാര്യം ചെയ്യല്‍ സാങ്കേതികവിദ്യയാണ്. ഓട്ടോമേഷനും വെസല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും പൂര്‍ത്തിയാക്കിയാല്‍ ലോകത്തിലെ ഏറ്റവും സാങ്കേതികമായി അത്യാധുനിക ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടുകളിലൊന്നായി വിഴിഞ്ഞം മാറും.

2028-29 ആകുമ്പോഴേക്കും കേരള സര്‍ക്കാരിന്റെയും അദാനി വിഴിഞ്ഞം തുറമുഖത്തിന്റെയും മൊത്തം നിക്ഷേപം 20,000 കോടി രൂപയാകുമെന്നും കരണ്‍ അദാനി എടുത്തുപറഞ്ഞു. 2028-29 ഓടെ, ഈ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍, 5,500 ലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News